ഉമ്മമുള്‍വേലികള്‍

ഒപ്പമുണ്ടെന്ന്ആശ്വസിപ്പിക്കാന്‍അവളുച്ചരിച്ച വാക്കുകള്‍വാതില്‍പ്പടിയില്‍ തട്ടിനിന്നു. വാക്കിലവള്‍വെപ്രാളപ്പെട്ടു നിറച്ചഉമ്മക്കൊട്ടകള്‍ചെരിഞ്ഞു വീണു. നെറുക മുതല്‍കാല്‍വിരലുകളോളംഉരുണ്ടുരുണ്ടു പോകാറുള്ളപലമട്ടുമ്മകള്‍. ചുട്ടുപൊള്ളുമ്പോള്‍തണുപ്പേകുന്നവമരവിച്ചു മയങ്ങുമ്പോള്‍ചൂടു നിറയ്ക്കുന്നവ. എത്തുന്നിടത്തൊക്കെസൂചികളാഴ്ത്തുന്നവ.ചുണ്ടുകളില്‍ വന്നുപൊട്ടിത്തെറിക്കുന്നവ. എന്തു പറ്റിയെന്ന്അവള്‍ ഓടിവന്നു.ഉരുണ്ടു കളിക്കുന്നുണ്ട്എമ്പാടുമുമ്മകള്‍. തന്റെ തന്നെയോഎന്നവള്‍ക്കു …

തിരുപ്പിറവി

ഓര്‍ക്കാതെ തൊടൊല്ലാ, വിധം മാറാം സര്‍വ്വതും. ഉദ്ധരിച്ചെതിരിടാം.
മാഞ്ഞില്ലാതാകാം. സത്യമേതേതു ദൈവം, ചെകുത്താനെങ്ങ്?

കാട്ടുതീ

കത്തുന്നൂ പൂമരക്കാട് നെഞ്ചുടച്ചു ഹരിതകംകൊണ്ടുപോകുന്നൂ പ്രിയന്‍ഉഴുതെന്നിലേറെ വിത്തിട്ടുകൊയ്‌തോന്‍ ഹലായുധന്‍ ഒരിലപ്പൊടിപ്പില്‍ പ്രാണന്റെഹരിതഗോപുരമുയര്‍ത്തിയോന്‍ഒരു വേരിഴയില്‍ സ്മൃതിതന്‍നിഹിതോന്മാദമൂറ്റിയോന്‍ തന്നു,കല്പാന്തമായ് മാത്രമാറുന്ന മഹാത്ഭുതംഒരു വനപ്പച്ചയായെന്നുടലറിഞ്ഞു വിസ്മയം ഒരുവേള സ്പര്‍ശത്താല്‍പടര്‍ത്തീ വിദ്യുല്ലതക്ഷണനോവിന്റെ നീലനൂലാലിഴ …

വീട്

വാതിലില്‍ വിരല്‍പ്പാ-ടൊരുവന്‍ തലതല്ലിവീണതിന്‍ ചോരക്കറ. തുറന്നിരിക്കുമോ വാതി-ലവന്‍ കെഞ്ചി വിളിച്ചവള്‍വിളി കേട്ടിരിക്കുമോ നിബിഡ വനമുഖംനീലാംബരം: ക്ഷുധാര്‍ത്ത-യൊരുവളെരിഞ്ഞിരിക്കുംനെരിപ്പോടിതോ? സൗമ്യദീപ്തമീ പൂമുഖംഅതിഥികള്‍ ഭ്രാന്താര്‍-ന്നുഴറിയ വന വീഥികള്‍വകഞ്ഞുഞാനെത്തി ഒതുക്കുകള്‍ ചവിട്ടുമ്പോഴേയോര്‍ത്തേ,നുണര്‍ന്നീലേ നീ …